Saturday, July 4, 2009

സഹകരണ പ്രസ്ഥാനത്തിന്റെ പ്രതിസന്ധിയും കരുത്തും - എം മെഹബൂബ്‌

ജൂലൈ ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

ദുരിതപൂര്‍ണമായ ജീവിതത്തില്‍‍നിന്ന് മോചനം നേടാനാണ്‌ പതിനെട്ടാം നൂറ്റാണ്ടില്‍ സഹകരണപ്രസ്ഥാനം ബീജാവാപം ചെയ്‌തത്‌. സഹകരണമൂല്യങ്ങളിലൂടെ ആഗോളമാന്ദ്യത്തെ മറികടക്കാനുള്ള സന്ദേശം ലോകജനതയ്‌ക്കു നല്‍കാനുള്ള ചരിത്രനിയോഗവും സഹകരണസഖ്യത്തിന്‌ കൈവന്നിരിക്കുന്നു. സഹകരണ തത്വങ്ങളുടെയും മൂല്യങ്ങളുടെയും പ്രയോഗം ലോക സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാലത്തെ നിലനില്‍പിന്‌ സഹായിക്കുമെന്ന ദിശാസൂചികയും ഈ സന്ദേശത്തിലുണ്ട്. സാമ്പത്തികവിദഗ്‌ധരെ ഞെട്ടിച്ച 2008ലെ സാമ്പത്തികമാന്ദ്യത്തിലും തളരാതെ ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ കരുത്തോടെ നിന്ന ആത്മവിശ്വാസവും ഇന്ന് സഹകരണ പ്രസ്ഥാനത്തിനുണ്ട്. മനുഷ്യ സമുദായത്തോളം പഴക്കമുള്ള സഹകരണതത്വങ്ങള്‍ക്ക്‌ ഇന്ന് സാമൂഹ്യജീവിതത്തിലുള്ള സ്വാധീനം വളരെ വലുതാണ്‌. ലോക മുതലാളിത്തരാഷ്ട്രങ്ങളുടെ അടിത്തറയിളകിയ സാമ്പത്തികപ്രതിസന്ധിയുടെ പാഠത്തില്‍ നിന്നും സഹകരണമേഖലയുടെ കാഴ്‌ചപ്പാട്‌ ശരിയായ വഴിയിലൂടെയായിരുന്നുവെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയില്‍ നല്ലതെന്നു പറയാന്‍ എന്തെങ്കിലുമുണ്ടെന്‍ങ്കില്‍ അത്‌ സഹകരണ സ്ഥാപനങ്ങളാണെന്നും എന്തു വിലകൊടുത്തും അവയുടെ തനിമ കാത്തുസൂക്ഷിക്കണമെന്നും പറഞ്ഞത്‌ ലെനിനാണ്‌. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ പദ്ധതികള്‍ സഹകരണമേഖലയ്‌ക്കും കാര്‍ഷികമേഖലയ്‌ക്കും പുത്തനുണര്‍വ്‌ നല്‍കുകയുണ്ടായി. കാര്‍ഷിക വായ്‌പയുടെ പലിശനിരക്ക്‌ 8.5 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി കുറച്ചതും നെല്‍ക്രിഷിയുടെ വായ്പാ പലിശ ഒഴിവാകിയതും പച്ചക്കറി ക്രിഷിക്കുള്ള വായ്‌പയുടെ പലിശ നാലുശതമാനമായി കുറച്ചതും കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 270 കോടി രൂപയുടെ പലിശയിളവ്‌ വായ്‌പക്കാര്‍ക്ക്‌ ലഭിച്ചു. ആത്മഹത്യചെയ്‌ത കര്‍ഷകരുടെ രണ്ടര ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളുകയും വയനാട്‌, കാസര്‍കോട്‌, പാലക്കാട്‌ ജില്ലകള്‍ക്കായി നടപ്പാക്കിയ പ്രത്യേക പാക്കേജ്‌ കര്‍ഷകരുടെ ആത്മഹത്യ തുടച്ചുനീക്കുകയുംചെയ്‌തു. `സഹകരണ വിപണനം കേരളീയം' പദ്ധതി മുഖേന പൊതുമാര്‍ക്കറ്റില്‍ ഇടപെടുകയും ഓണം, വിഷു, ക്രിസ്‌മസ്‌, ബക്രീദ്‌ ആഘോഷവേളകളില്‍ ഇരുപത് ശതമാനം മുതല്‍ അന്‍പത്തി അഞ്ചു ശതമാനംവരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്പന നടത്തുകയും ചെയ്‌തത്‌ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്‌ സഹായകരമായി. സ്വകാര്യ-സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ കഴുത്തറുപ്പന്‍ സമീപനത്തിനു ബദലായി മനുഷ്യമുഖമുള്ള സഹകരണ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിച്ചതും എല്ലാ നിയമസഭാ മണ്ഡലത്തിലും പുതിയ കോളേജുകള്‍ തുടങ്ങാനുള്ള തീരുമാനവും കേരളജനതയ്‌ക്ക്‌ വലിയ ആശ്വാസമാണ്‌ നല്‍കിയത് . ആഗോളതലത്തില്‍ കടുത്ത മത്സരമാണ്‌ സഹകരണമേഖല നേരിടുന്നത്‌. 1991നുശേഷം ഇന്ത്യയുടെ ആസൂത്രണ വികസന പദ്ധതികളില്‍ ഹകരണത്തിന്‌ മുഖ്യസ്ഥാനം നല്‍കുന്നില്ല. സഹകരണസ്ഥാപനങ്ങളും കമ്പോളത്തിന്‌ അനുസരിച്ച്‌ നിലകൊള്ളണമെന്നാണ്‌ പുതിയ സിദ്ധാന്തം. സമ്പദ്‌ഘടനയുടെ മാറുന്ന മുഖഛായക്കനുസരിച്ച്‌ സഹകരണമേഖലയും അതിന്റെ പ്രവര്‍ത്തനം പരിഷ്‌കരിക്കണമെന്നും, ആധുനിക സാങ്കേതികവിദ്യയുടെ ഗുണവശം സ്വായത്തമാക്കി സ്വയം വളരാന്‍ സഹകരണസംഘങ്ങള്‍ തയ്യാറാകണമെന്നും അന്തര്‍ദേശീയ സഹകരണസഖ്യം നിര്‍ദേശം നല്‍കിയത്‌ സഹകരണപ്രസ്ഥാനത്തെ മത്സരസജ്ജമാക്കാനാണ്‌.
മധ്യവര്‍ത്തികളുടെ ചൂഷണമില്ലാത്ത ഒരു സമൂഹത്തിനായി സാമ്പത്തികവിഭവങ്ങള്‍ സാമൂഹ്യപുരോഗതിക്ക്‌ ഉപയുക്തമാകുന്ന വിധത്തില്‍ സഹകരണ സംഘങ്ങള്‍ ഫലപ്രദമായി വര്‍ത്തിക്കണമെന്ന സിദ്ധാന്തത്തിലും സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനംവഴി വര്‍ഗരഹിത സമൂഹം സൃഷ്ടിക്കാമെന്ന കാഴ്‌ചപ്പാടിലും നിന്നു കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ ആഗോളവല്‍കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഭാഗമായി അഭിമുഖീകരിക്കേ വരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ മാത്രമല്ല ആഗോള സാമ്പത്തിക മാന്ദ്യകാലത്ത്‌ ചുവടുപിഴയ്‌ക്കാതെ നി ന്ന കരുത്തുകൊണ്ട് ലോകസമൂഹത്തിനുതന്നെ ദിശാബോധം നല്‍കാനും സഹകരണ പ്രസ്ഥാനത്തിന്‌ കഴിയുന്നതാണ്‌.

Wednesday, July 1, 2009

സി.ജി.


കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ
ഭരണ സമിതി അംഗവും സഹകാരിയുമായ
സി.ഗംഗാധരന്‍ (പേരാമ്പ്ര - ചെറുവണ്ണൂര്‍)  01-07-2009 നു വൈകുന്നേരം അന്തരിച്ചു.

Friday, May 29, 2009

സര്‍ഗ്ഗാത്മകതക്ക് സ്‌നേഹപൂര്‍വ്വം


എഡിറ്റോറിയല്‍

സ്ഥലകാല പരിതസ്ഥിതികളുടെ പരിമിതികളെ ഭേദിച്ച്, കലാസപര്യയിലൂടെ ഓസ്‌ക്കാര്‍  ജേതാവായി റസൂല്‍ പൂക്കുട്ടി മലയാളികളുടെ മാനം വാനോളം ഉയര്‍ത്തിയ വര്‍ഷമാണ്‌ 2009 .  

വര്‍ഷങ്ങളായി കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാര്‍ മനസ്സില്‍ താലോലിച്ച ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്‌ക്കാരമാണ്‌ അകത്തളം. ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും സര്‍ഗ്ഗ ചൈതന്യം പീലി വിടര്‍ത്തിയാടുന്ന താളുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം ഏകാഗ്രതയും കൂടുതല്‍ ശ്രദ്ധയും അതിലേറെ സൂക്ഷ്‌മതയും ആവശ്യമായി തൊഴില്‍. തടിച്ച ലഡ്‌ജറുകളുടെ താളുകളിലും കമ്പ്യൂട്ടറിനു മുമ്പിലുമായുള്ള ആവര്‍ത്തന വൈരസ്യം മനസ്സിനെ തളര്‍ത്തുമ്പോള്‍ സര്‍ഗ്ഗാത്മകത ചിറകറ്റു പോകാനുളള സാധ്യതയേറെയാണ്‌. പരിമിതികളെ അതിജീവിച്ചുകൊണ്ട്‌ മാഗസിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

ലോകസമ്പത്‌ വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ മറ്റൊരു സുനാമിക്ക്‌ 2008 സാക്ഷ്യം വഹിച്ചു. കൊട്ടിഘോഷിച്ച മുതലാളിത്ത വ്യവസ്ഥിതിയുടെ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നു വീണു. പല ധനകാര്യ സ്ഥാപനങ്ങളുടേയും അടിത്തറയിളകി. പുത്തന്‍ തലമുറ ബാങ്കുകള്‍ ആടിയുലഞ്ഞു. ഓഹരി വിപണിയില്‍ സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തവര്‍ ആര്‍ത്തു കരഞ്ഞു. നിര്‍മ്മാണമേഖല നിശ്ചലമായി. നിരവധിപേര്‍ നിരാലംബരായി. മാന്ദ്യം കാര്‍ഷിക വിപണിയെ സാരമായി ബാധിച്ചു. പിടിച്ചു നില്‍ക്കാനായത്‌ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമാണ്‌ എന്നത്‌ ശ്രദ്ധേയം. ഈ ഇരുണ്ട ചക്രവാളത്തില്‍ പ്രതീക്ഷകളുടെ നെയ്‌ത്തിരി നാളം സഹകരണ മേഖലയായിരുന്നു. നോഹയുടെ പേടകമായി അതു വര്‍ത്തിച്ചു.

മാന്ദ്യം കൂടുതല്‍ ബാധിച്ചത്‌ കേരളത്തെയായിരുന്നു. ഉപജീവനം തേടി മണലാരണ്യങ്ങളില്‍ അഭയം കണ്ടെത്തിയ മലയാളികള്‍ തിരിച്ചൊഴുകി-ഒഴിഞ്ഞ കൈയ്യും തകര്‍ന്ന മനസ്സുമായി. കിടപ്പാടങ്ങള്‍ പണയപ്പെടുത്തിയത്‌ മിച്ചം. ഐ ടി മേഖലയുടെ തകര്‍ച്ച അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്‌മക്ക്‌ ആക്കം കൂട്ടി. കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിവ്‌ കേരളത്തിന്റെ നട്ടെല്ലൊടിച്ചു. ഈ മാന്ദ്യം എത്രകാലം. സാമ്പത്തിക വിദഗ്‌ധര്‍പോലും കൈമലര്‍ത്തുന്നു. കോഴിക്കോട്‌ ജീല്ല വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിട്ട്‌ വര്‍ഷങ്ങളേറെയായി. പുനരുജ്ജീവിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ വിജയം കണ്ടുവരുന്നു. മത്സ്യമേഖലയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കടലമ്മ കനിയാത്ത ദിനങ്ങളാണേറെ. കേരോല്‌പന്നങ്ങളുടെ വിലയിടിവ്‌ കോഴിക്കോടിന്റെ വിപണിയെ മൂകമാക്കുന്നു.
കോഴിക്കോട്  ജില്ലാ സഹകരണ ബാങ്ക് നിക്ഷേപത്തിലും വായ്പയിലും റെക്കാര്‍ഡ് നേട്ടം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടത്തിലാണ്‌ ‘അകത്തളം” പ്രസിദ്ധീകരിക്കുന്നത്. തുടര്‍  ലക്കങ്ങളില്‍ ഉള്ളടക്കം മികവുറ്റതാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്തനയോടെ

 സ്നേഹപൂര്‍വം

എം. മെഹബൂബ് , പ്രസിഡണ്ട്‌
മാനേജിംഗ്‌ എഡിറ്റര്‍

സ്വപ്‌ന സാക്ഷാത്‌ക്കാരം


എഡിറ്റോറിയല്‍

കൃത്യമായി പൂക്കുന്ന കൊന്നപ്പൂവും ഗുല്‍മോഹറും ഋതുഭേദങ്ങളെ മാത്രമല്ല മനുഷ്യന്റെ കര്‍മ്മബോധത്തെയും ഉത്തരവാദിത്തത്തെയും ഓര്‍മിപ്പിക്കുന്നു.
നാല്‌പത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുടങ്ങിപ്പോയ ഒരു ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുകയാണ്‌, ഒരു ചരിത്ര നിയോഗം പോലെ! 
കോഴിക്കോട്‌ ജില്ലാ സഹകരണബാങ്കിന്റെ അകത്തളത്തില്‍ ഒരു പിറവിയുടെ ശബ്ദം! ആ ശബ്ദത്തിന്‌ കാതോര്‍ത്തവര്‍ ഏറെയായിരുന്നു. അവരില്‍ പലരും പിരിഞ്ഞുപോയിരിക്കുന്നു. ചിലര്‍ ജീവിതത്തില്‍ നിന്നും! അവരുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ അകത്തളത്തിന്‍രെ ആദ്യ പ്രണാമം! ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കു ഹൃദയപൂര്‍വ്വം നന്ദി.

പ്രതിഭകള്‍ നമുക്കേറെയുണ്ട്‌, ജീവനക്കാരായി, ഭരണസമിതിയംഗങ്ങളായി. മുടങ്ങാതെ കൃത്യമായി തുടര്‍ന്നു പ്രസിദ്ധീകരിക്കാനാവും എന്ന ആത്മവിശ്വാസം നമുക്കു നല്‍കുന്നത്‌ ഇവരാണ്‌.

മൗലികമായ സൃഷ്ടികള്‍കൊണ്ടും പഠനാര്‍ഹമായ ലേഖനങ്ങള്‍കൊണ്ടും കൂടുതല്‍ മികവുറ്റതും വര്‍ണ്ണ മനോഹരമായി ഇതുമാറ്റിയെടുക്കാനാവും. ഒരു ഹൗസ്‌ മാഗസിന്‌ പരിമിതികള്‍ ഏറെയുണ്ട്‌. അക്കങ്ങളുടെ ലോകത്ത്‌ പ്രവര്‍ത്തന്‌ പരിതിയും. ഈ ലക്ഷ്‌മണ രേഖക്ക്‌ അകത്തുനിന്നും സര്‍ഗ്ഗചൈതന്യത്തിന്റെ ഒരായിരം പുത്തന്‍നാമ്പുകള്‍ വിടരട്ടെ! അവ ചിത്രശലഭങ്ങളായി പറന്നു നടക്കട്ടെ. കുറവുകള്‍ ഏറെയുണ്ട്‌ തീര്‍ച്ച. ക്ഷമിക്കുമെന്ന വിശ്വസത്തോടെ 'അകത്തള'ത്തിന്റെ ആദ്യലക്കം സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

കെ വി വേണുഗോപാലന്‍
ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്‌

ചീഫ്‌ എഡിറ്റര്‍ 

Saturday, May 9, 2009

കണ്ണുതുറക്കാത്ത ദൈവങ്ങളേ...


വിചാരം
കണ്ണുതുറക്കാത്ത ദൈവങ്ങളേ....

സജിത്‌.കെ.കെ.

പൊതുമേഖലാ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളുമെല്ലാം എല്ലാവിധ സൗകര്യങ്ങളും ചെയ്‌തുകൊടുത്ത്‌ ഇടപാടുകാരെ ബാങ്കിലേക്ക്‌ ആകര്‍ഷിച്ച്‌ അവരിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരനും മാനേജ്‌മെന്റും കഠിനാദ്ധ്വാനത്തിലൂടെ പ്രവര്‍ത്തന വിജയം കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌. ജീവനക്കാരന്റെ ജോലിത്തിരക്കിനിടയില്‍ ബാങ്കില്‍ എത്തിപ്പെടുന്ന ഇടപാടുകാര്‍ പലര്‍ക്കും ജോലിക്ക്‌ തടസ്സമുണ്ടാക്കാന്‍ വരുന്നവരായ്‌ മാറുന്നു. ഇടപാടുകാരനെ ശ്രദ്ധിക്കാതെ ജോലി തീര്‍ക്കുന്ന രീതി സുഖകരമായ സേവനം ബാങ്കില്‍നിന്നും ലഭിക്കാത്തതിനാല്‍ സേവിങ്ങ്‌ ബാങ്ക്‌, കറന്റ്‌ എക്കൗണ്ടിങ്ങുകളില്‍ ലക്ഷങ്ങള്‍ ബാക്കി നില്‍പ്പുണ്ടാകുമായിരുന്ന ചെറുകിട ബിസിനസ്സുകാരുടെ ഇടപാടുകള്‍ സഹകരണ ബാങ്കുകള്‍ക്ക്‌ നഷ്‌ടപ്പെട്ടിട്ടുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. നിലവിലുള്ള എക്കൗണ്ടുകളില്‍ ഭൂരിഭാഗവും ``ഇന്‍ ഓപ്പറേറ്റീവ്‌'' എക്കൗണ്ടുമായ്‌ മാറിക്കൊണ്ടിരിക്കുന്നു. ആത്മാഭിമാനമുള്ള അദ്ധ്വാനിക്കുന്ന സാധാരണക്കാരനായ ഇടപാടുകാര്‍ക്ക്‌ ഇന്ന്‌ ബാങ്കുകളില്‍നിന്ന്‌ നല്‍കുന്നത്‌ ഏത്‌ രീതിയിലുള്ള സേവനങ്ങളാണ്‌ എന്ന്‌ സ്വയം വിമര്‍ശനപരമായി നമ്മള്‍ ഓരോരുത്തരും പരിശോധിക്കേണ്ടതാണ്‌.
``ഏതോ കോലോത്ത്‌ ഔദാര്യത്തിന്‌ ചെന്നതു പോലെയാണ്‌'' ജീവനക്കാര്‍ ഇടപാടുകാരോട്‌ പെരുമാറുന്നത്‌ എന്ന്‌ നമ്മുടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്‌ അഡ്വ: സതീദേവി എം. പി. ഒരിക്കല്‍ ജീവനക്കാരോട്‌ പറയുകയുണ്ടായി. ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങി ഓരോ ജീവനക്കാരനിലും പുനര്‍ചിന്തകള്‍ക്ക്‌ വക നല്‍കേണ്ടവയാണ്‌ ആ വാക്കുകള്‍, മറിച്ച്‌ നെഞ്ചില്‍ തട്ടിതെറിച്ച്‌ പോവുന്ന തരത്തില്‍ മാറില്‍ പടച്ചട്ടയണിഞ്ഞ്‌ നില്‍ക്കുന്നവരാവരുത്‌ ജീവനക്കാരന്‍. ഓരോ ഇടപാടുകാരനും വീട്ടില്‍ വരുന്ന അതിഥിയാണ്‌. മൃഷ്‌ടാനം ശാപ്പാട്‌ കഴിച്ച്‌ മൂടും തട്ടിപോവുന്ന അതിഥിയല്ല മറിച്ച്‌ നിക്ഷേപങ്ങളിലൂടെയും വായ്‌പക്കുള്ള പലിശയിലൂടെയും ജീവനക്കാരന്‌ അഷ്‌ടിക്കുള്ള വകയുമായ്‌ വരുന്ന അതിഥിയാണ്‌ ഇടപാടുകാരന്‍. അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സേവനം നല്‍കാന്‍ ബാങ്കുകള്‍ക്ക്‌ കഴിയുന്നില്ലെങ്കില്‍
``കണ്ണു തുറക്കാത്ത ദൈവങ്ങളെ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളേ
മറക്കൂ നിങ്ങളീ സാധു മനുഷ്യനെ മറക്കൂ'' എന്ന്‌ പാടികൊണ്ട്‌ ഇടപാടുകാര്‍ സഹകരണബാങ്കുകളുടെ പടിയിറങ്ങി പോയാല്‍ ന്യൂ ജനറേഷന്‍ ബാങ്കുകളും പ്രൈവറ്റ്‌ ഏജന്‍സികളും ``ഹിഡണ്‍ ചാര്‍ജുകളുടെ'' കെണി ഒരുക്കിക്കൊണ്ട്‌ അവനെ കാത്തിരിപ്പുണ്ട്‌.
സഹകരണബാങ്കുകളില്‍നിന്ന്‌ കാര്യങ്ങള്‍ നടന്നുകിട്ടാന്‍ എത്രയോ താമസം നേരിട്ടിട്ടും സഹകരണ ബാങ്കുകളില്‍ നിന്ന്‌ മോശമായ അനുഭവങ്ങള്‍ ഒരുപാട്‌ ഉണ്ടായിട്ടും ``എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവെ'' എന്ന്‌ പാടി എന്നും കൂടെ നിന്നിട്ടുള്ള സാധാരണക്കാരായ ഇടപാടുകാരെ ബാങ്ക്‌ തിരിച്ചറിയുകയും കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌താല്‍ നമുക്ക്‌ ഒരുപാട്‌ മുമ്പോട്ടുപോകാന്‍ കഴിയുന്നതാണ്‌. ക്ലാവ്‌ പിടിച്ചു കിടക്കുന്ന ജീവനക്കാരുടെ തലച്ചോറുകളെ ശരിയായ പരിശീലനത്തിലൂടെ തേച്ചുമിനുക്കുകയും കൗണ്ടറില്‍ വന്നു നില്‍ക്കുന്ന ഇടപാടുകാര്‍ തങ്ങളോളമോ തങ്ങളെക്കാള്‍ കൂടുതലോ യോഗ്യന്മാരാണ്‌ എന്ന തിരിച്ചറിവോടുകൂടി ഓരോ ജീവനക്കാരനും പെരുമാറുകയും ചെയ്‌താല്‍ ജനങ്ങളുടെ മനസ്സറിയുന്ന ഭരണാധികാരികള്‍ നേതൃത്വം കൊടുക്കുന്ന സഹകരണബാങ്കുകള്‍ ഒരിക്കലും പരാജയപ്പെടുകയില്ല. നമ്മുടേതടക്കമുള്ള സഹകരണബാങ്കുകളുടെ സ്ഥാനം മറ്റെല്ലാ ബാങ്കുകളേക്കാളും മുമ്പിലാവുകയും ചെയ്യും.

KDC Bank - ബൂലോകം

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കുടുംബാംഗങ്ങളുടെ ബ്ലോഗുകള്‍ താഴെ പറയുന്നതാണ്‍. അവിടെ  ക്ലിക്കിയാല്‍ അതാതു ബ്ലോഗുകളിലെത്താം.








ബജറ്റും വരുമാന നികുതിയും

2009-2010
ബജറ്റും വരുമാന നികുതിയും  
BUDGET & INCOME TAX

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പ്രത്യാഘാതങ്ങളില്‍നിന്നും സമ്പദ്‌ഘടനയെയും വിവിധ വിഭാഗം ജനങ്ങളെയും രക്ഷിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷകളെ തകിടംമറിക്കുന്നതായിരുന്നു 2009 ലെ കേന്ദ്രബജറ്റ്‌.
പ്രതിസന്ധി കാലത്ത്‌ നികുതി നിരക്കുകള്‍ കുറയണമെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഊന്നിപറഞ്ഞുവെങ്കിലും നികുതി ഇളവുകള്‍ ഒന്നുംതന്നെ പ്രഖ്യാപിക്കുകയുണ്ടായില്ല. 2007-08 വര്‍ഷത്തെ നികുതി ഘടന അതേപോലെ തുടരുന്ന ബജറ്റാണ്‌ ഫെബ്രുവരി 16 ന്‌ പ്രണാബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌.

പെന്‍ഷന്‍ പദ്ധതികളിലെ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ ആദായനികുതിയിളവ്‌ ലഭ്യമാണ്‌. റിട്ടയര്‍മെന്റ്‌ ജീവിതം സുരക്ഷിതമാക്കുന്നതിന്‌ പെന്‍ഷന്‍ പ്ലാനുകളിലെ നിക്ഷേപം സഹായകരമാണ്‌.
നികുതി ആസൂത്രണത്തിന്‌ വര്‍ഷാരംഭത്തില്‍തന്നെ തുടക്കം കുറിക്കണം. അത്‌ ലളിതവും സുതാര്യവുമാക്കുന്നതിലാണ്‌ ശ്രദ്ധിക്കേണ്ടത്‌.
ശമ്പളക്കാര്‍ക്ക്‌ ആദായനികുതിയിളവിന്‌ അര്‍ഹമായ വരുമാനപരിധി 150,000 രൂപയാണ്‌.
സ്‌ത്രീകളാണെങ്കില്‍ 180,000 രൂപക്ക്‌ മുകളില്‍ വരുമാനനികുതി നല്‍കിയാല്‍ മതിയാകും. മുതിര്‍ന്ന പൗരന്മാര്‍ 195,000 രൂപവരെയുള്ള വരുമാനത്തിന്‌ നികുതി നല്‍കേണ്ടതില്ല.
ഇളവുകള്‍ കഴിച്ചുള്ള നികുതിബാധക വരുമാനത്തിന്‌ നികുതി കണക്കാക്കുന്നത്‌ താഴെ പറയുന്നതുപ്രകാരമാണ്‌.
.....................
ഭവനവായ്‌പയുടെ പലിശക്ക്‌ 4(ഇ) പ്രകാരവും തൊഴില്‍നികുതിക്ക്‌ (  ) 4(യ) പ്രകാരവും ആദായനികുതിയിളവു ലഭിക്കും.
ആദായനികുതിയിളവ്‌ നേടുന്നതിന്‌ 80 ര വിഭാഗത്തിലാണ്‌ പ്രധാനമായും നിക്ഷേപം നടത്തേണ്ടത്‌.
80 ര, 80 ഉ, 80 ഋ, 80 ഏ പ്രകാരം മൊത്തം ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമേ നികുതിയിളവു ലഭിക്കുകയുള്ളൂ. അതില്‍ ഉള്‍പെടുന്നവയും ഇളവിന്റെ പരിധിയും താഴെ പറയുന്നു.

> ഋജഎ, ഢജഎ നിക്ഷേപങ്ങള്‍ക്കും ഒരു ലക്ഷം രൂപവരെ.
> വ്യക്തികള്‍ തന്റെയോ, ജീവിതപങ്കാളിയുടേയോ മക്കളുടേയോ പേരില്‍ ഘകഇ യില്‍നിന്നും, സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍നിന്നും എടുക്കുന്ന ഇന്‍ഷുറന്‍സ്‌ പോളിസികളുടെ പ്രീമിയത്തിന്റെ ഒരു ലക്ഷം രൂപവരെ (80ഉ).
> പബ്ലിക്‌ പ്രൊവിഡണ്ട്‌ ഫണ്ടില്‍ തന്റെയോ ഭാര്യയുടേയോ പേരില്‍ നിക്ഷേപിക്കുന്ന തുകക്ക്‌ ഒരു വര്‍ഷം 70,000 രൂപവരെ. ടആക ശാഖകളിലും, പോസ്റ്റ്‌ ഓഫീസുകളിലും ജജഎ നിക്ഷേപം ആരംഭിക്കാം.
> നാഷണല്‍ സേവിംഗ്‌സ്‌ സര്‍ട്ടിഫിക്കറ്റിലെ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന്‌. ചഇഇ നിക്ഷേപത്തിന്റെ പലിശ (മരരൃൗലറ കിലേൃലേെ) പിന്‍വലിക്കുമ്പോള്‍ മാത്രമാണ്‌ നികുതി വിധേയമാകുന്നത്‌. അതാതു വര്‍ഷമല്ല. ജീവിതപങ്കാളി, മക്കള്‍ എന്നിവരുടെ പേരിലുള്ള ചഇഇ നിക്ഷേപത്തിന്‌ 80 ഇ പ്രകാരം നികുതിയിളവിന്‌ അര്‍ഹതയില്ല.
> ഷെഡ്യൂള്‍ഡ്‌ ബാങ്കുകളിലെ 5 വര്‍ഷത്തെ കാലാവധിക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കും, പെന്‍ഷന്‍ പദ്ധതി നിക്ഷേപം, പോസ്റ്റാഫീസ്‌ നിക്ഷേപം, ഓഹരിയധിഷ്‌ഠിത മ്യൂച്ചല്‍ഫണ്ട്‌ നിക്ഷേപം എന്നിവക്ക്‌ ഒരു ലക്ഷം രൂപവരെ. (80 ഇ)
നികുതിയിളവിന്‌ അര്‍ഹതയുള്ള സ്ഥിരനിക്ഷേപതുക കാലാവധിക്കുമുമ്പ്‌ പിന്‍വലിക്കാന്‍ പറ്റില്ല. കൂട്ടായ നിക്ഷേപമാണെങ്കില്‍ ഒന്നാം പേരുകാരനാണ്‌ ആദായ നികുതിക്ക്‌ അര്‍ഹതയുള്ളത്‌.
> പരമാവധി രണ്ടു കുട്ടികളുടെ ട്യൂഷന്‍ഫീസിന്‌്‌ 80 ര പ്രകാരം നികുതിയിളവ്‌ ലഭിക്കും. പ്രവേശനഫീസ്‌, സംഭാവന, ബസ്‌ചാര്‍ജ്ജ്‌, യൂണിഫോം തുടങ്ങിയ ചിലവുകള്‍ക്ക്‌ കിഴിവിന്‌ അര്‍ഹതയില്ല.
> നികുതിദായകന്റെ കുടുംബാംഗങ്ങളുടെ പേരില്‍ എടുക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പോളിസിയുടെ പ്രീമിയത്തിന്‌ 15,000 രൂപവരെയും, സീനിയര്‍ സിറ്റിസന്‍സിന്‌ 20,000 രൂപവരെയും (80 ഉ)
> അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും, സുനാമി പോലുള്ള ഫണ്ടുകളിലേക്കുള്ള സംഭാവനക്കും 80 ഏ പ്രകാരം നികുതിയിളവ്‌ ലഭിക്കും. ചില സംഭാവനയുടെ 50% തുകക്കു മാത്രമേ ഇളവു ലഭിക്കുകയുള്ളൂ.

ഭവനവായ്‌പയും ആദായനികുതിയും
പുതിയ വീടിനുള്ള വായ്‌പയുടെ മുതലിലേക്ക്‌ അടക്കുന്ന തുകക്ക്‌ പരമാവധി ഒരു ലക്ഷം രൂപവരെ 80 ഇ പ്രകാരം ആദായ നികുതി ഇളവുനേടാം.
1999 ഏപ്രിലിനു ശേഷം എടുത്ത വായ്‌പയാണെങ്കില്‍ പലിശയില്‍ 150,000 രൂപവരെയും, 1999 ഏപ്രിലിനു മുമ്പെടുത്ത വായ്‌പയാണെങ്കില്‍ പലിശയില്‍ 30,000 രൂപവരെയും ഇളവു ലഭിക്കും (4 ഇ)
പഴയ വീട്‌ അറ്റകുറ്റപണിക്കും മോടിപിടിപ്പിക്കുന്നതിനുമുള്ള വായ്‌പയുടെ മുതലിലേക്ക്‌ അടക്കുന്ന തുകക്ക്‌ ഇളവൊന്നുമില്ല. അറ്റകുറ്റപണിക്ക്‌ 1-4-1999 നു ശേഷമെടുത്ത വായ്‌പയാണെങ്കില്‍ പലിശ ഇനത്തില്‍ ഇളവു ലഭിക്കുന്നതിന്റെ പരിധി 30,000 രൂപയാണ്‌. (4 ഇ)
അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുള്ള വായ്‌പകളിലേക്കുള്ള പലിശക്ക്‌ മാത്രമല്ല, ബന്ധുക്കളില്‍നിന്നും, സ്‌നേഹിതരില്‍നിന്നും കടംവാങ്ങി ഭവനം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പ്രസ്‌തുത കടങ്ങളിലേക്കുള്ള പലിശ ബാധ്യതക്കും കിഴിവിന്‌ അര്‍ഹതയുണ്ട്‌.
സ്റ്റാമ്പ്‌ ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ഫീസ്‌ തുടങ്ങിയ ചിലവുകള്‍ക്കും 80 ഉ പ്രകാരം കിഴിവിന്‌ അര്‍ഹതയുണ്ട്‌.

വരുമാനം കണക്കാക്കുമ്പോള്‍
> സ്ഥിര നിക്ഷേപത്തിന്‌ ഓരോ വര്‍ഷവും ലഭിക്കുന്ന പലിശ വരുമാനത്തില്‍ ഉള്‍പെടുന്നതാ ണ്‌.
> ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നും മക്കളുടെ പഠനത്തിനായി ലഭിക്കുന്ന വിദ്യാഭ്യാസ അലവന്‍സ്‌ വരുമാനത്തില്‍ ഉള്‍പെടുത്തണം. എന്നാല്‍ വിദ്യാഭ്യാസ അലവന്‍സിന്‌ പ്രതിമാസം 100 രൂപക്കും ഹോസ്റ്റലില്‍നിന്നുള്ള പഠനമാണെങ്കില്‍ 400 രൂപക്കും ആദായ നികുതിയിളവിന്‌ അര്‍ഹതയുണ്ട്‌.
ഓഹരി ഒരു കൊല്ലം കഴിഞ്ഞാണ്‌ വില്‍ക്കുന്നതെങ്കില്‍ ആദായനികുതി നല്‍കേണ്ടതില്ല. അല്ലാത്തപക്ഷം 10.3% ആദായനികുതി നല്‍കണം.
> ഢഞട തുകയുടെ 5 ലക്ഷം രൂപവരെ ആദായനികുതി ഇളവ്‌ ലഭിക്കും.
> മുന്‍ കൊല്ലങ്ങളിലെ ശമ്പളകുടിശ്ശിക വരുമാനത്തില്‍ ഉള്‍പെടുത്തണം. എന്നാല്‍ ആദായനികുതി നിയമ വകുപ്പ്‌ 89 (1) പ്രകാരം ശമ്പളകുടിശ്ശികക്ക്‌ നികുതിയിളവിന്‌ അര്‍ഹതയുണ്ട്‌. പ്രസ്‌തുത ആനുകൂല്യം ലഭിക്കുവാന്‍ 10ഋ ഫോറത്തില്‍ വിശദവിവരങ്ങള്‍ സമര്‍പ്പിക്കണം.
> വീട്‌ വിറ്റു ലഭിക്കുന്ന തുകകൊണ്ട്‌ അടുത്ത ജൂലായ്‌ 31 നകം പുതിയ വീട്‌ വാങ്ങിയിട്ടില്ലെങ്കില്‍, പ്രസ്‌തുത തുക ക്യാപ്പിറ്റല്‍ ഗെയിന്‍ അക്കൗണ്ട്‌ സ്‌കീമില്‍ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിച്ചാല്‍ വിറ്റ തിയ്യതി മുതല്‍ രണ്ടു കൊല്ലത്തിനുള്ളില്‍ വീടു വാങ്ങിയാല്‍ മതി. പുതിയ വീട്‌ നിര്‍മ്മിക്കാനാണെങ്കില്‍ മൂന്നു കൊല്ലംവരെ സമയം ലഭിക്കുന്നതാണ്‌. പണം കൈവശം സൂക്ഷിച്ചാലും സ്ഥിരനിക്ഷേപമിട്ടാലും ക്യാപിറ്റല്‍ ഗയിന്‍ നികുതി നല്‍കേണ്ടതാണ്‌.
> വാടക വരുമാനം കണക്കാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കുന്ന കെട്ടിട നികുതി വാടകയില്‍നിന്നും കുറവു ചെയ്യാം.

നികുതിയുടെ പരിധിയില്‍നിന്നും ഒഴിവാക്കിയത്‌
> മക്കളുടെ സ്‌കോളര്‍ഷിപ്പ്‌ തുക
> നികുതി രഹിത ബോണ്ടുകളുടെ പലിശ.
> വിവാഹവേളയില്‍ ആരില്‍നിന്നും ലഭിക്കുന്ന പണമടക്കമുള്ള ഏതു സമ്മാനവും.
> കൃഷിയില്‍ നിന്നുള്ള വരുമാനം.

വരുമാനം വിഭജിക്കാം.
ശമ്പളം ഒഴികെ വാടക, പലിശ തുടങ്ങിയ ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനങ്ങള്‍ ഭാര്യയുടേയും മക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും പേരില്‍ വിഭജിച്ചാല്‍ നികുതിയില്‍ നിന്നും ഒഴിവു നേടാവുന്നതാണ്‌.
കൃഷിക്ക്‌ വരുമാനനികുതി ഇല്ലെങ്കിലും കാര്‍ഷികേതര വരുമാനത്തിനൊപ്പം കൃഷിയില്‍ നിന്നുള്ള വരുമാനം കൂടി ചേര്‍ത്തു കാണിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ നികുതി ബാധകമായ മൊത്തം വരുമാനം ഉയര്‍ന്ന സ്ലാബിലേക്കു മാറ്റുന്നത്‌ ഒഴിവാക്കാന്‍ വരുമാനം വിഭജിക്കുകയാണ്‌ ഉചിതമായ പോംവഴി.

ഇ. ഫയലിംങ്‌
കമ്പനികള്‍, സ്ഥാപനങ്ങള്‍ ഇ. ഫയലിംങായാണ്‌ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്‌. വ്യക്തികള്‍ക്ക്‌ ഓണ്‍ലൈനായും അല്ലാതെയും റിട്ടേണ്‍ സമര്‍പ്പിക്കാം.
ബാങ്കുകള്‍ വഴി ഓണ്‍ലൈനായി നികുതി അടക്കാനുള്ള സൗകര്യമുണ്ട്‌.